Kerala
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്. ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പങ്കാളിത്ത പെൻഷനിൽ മാറ്റം പ്രഖ്യാപിച്ചു. പദ്ധതിയിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാറ്റം പ്രഖ്യാപിച്ചത്. ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കും. ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ എന്നിവ മുടക്കമില്ലാതെ നൽകും.
അതേസമയം, ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് ബജറ്റിൽ പരാമർശമുണ്ടായില്ല. വിരമിക്കൽ പ്രായം ഉയർത്തുന്നതിലും പരാമർശമുണ്ടായില്ല. ഡിഎ കുടിശ്ശികയുടെ മുൻകാല പ്രാബല്യവും ബജറ്റിൽ പരാമർശിച്ചില്ല.
Kerala
തിരുവനന്തപുരം: വനംവന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കായി 243.80 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്.
സംസ്ഥാനത്തെ മലയോര കർഷകരും മറ്റു ജനങ്ങളും വന്യജീവി ആക്രമണത്തിന്റെ ഭീഷണിയിലാണ്. കേരളത്തിൽ കടുവ, പുലി എന്നിവയുടെ സെൻസസ് നടത്തി അവയെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ ആധുനിക സാങ്കേത വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും. ഇതിനായി 192.20 കോടി വകയിരുത്തി. വന്യജീവി ശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിൽ കൂടുതൽ ആർആർടി സംഘത്തെ നിയോഗിക്കും.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് പരാതി ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചതിനു പിന്നാലെ അത് ഡിജിപിക്ക് കൈമാറി.
ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യും. പ്രധാനപ്പെട്ട പലർക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് പോലീസാണ്.
ആദ്യ കേസിൽ എഫ്ഐആർ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ആ നിലപാട് തുടരും. ശക്തമായ നിലപാടാണ് പാർട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലപാടെടുത്ത പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.